ദുബൈ : രാജ്യങ്ങളുടെ ഒർജിനൽ യാത്ര രേഖകളുടെ സ്ഥിരീകരണത്തെ പിന്തുണക്കുന്ന ഡിജിറ്റൽ ശേഖരണ- ഫ്ലാറ്റ് ഫോം ജിഡിആർഎഫ്എ ദുബൈ ഉത്ഘാടനം ചെയ്തു . ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റം എന്ന പേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം- കൃത്രിമ രേഖകൾ ഉപയോഗിച്ചു രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും, വ്യാജരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കുന്നു. ദുബൈ എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ് ഈ ഡിജിറ്റൽ സംവിധാനത്തിന് സമാരംഭം കുറിച്ചത് .ഈ സിസ്റ്റത്തിൽ ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാർത്ഥ യാത്ര രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ശേഖരിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ അനധികൃതമായ കടന്ന് കയറ്റം തടയുന്നതിനെ സഹായിക്കുന്നു.

രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ദുബൈ സർക്കാറിന്റെ ഡിജിറ്റൽ പരിവർത്തനങ്ങളിൽ കൂടുതൽ നവീനത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജിഡിആർഎഫ്എ – ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റത്തിന് തുടക്കം കുറിച്ചത്.
ഈ സംവിധാനം നെതർലാന്റ്സ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ എന്നിവയുടെ അംഗത്വം
ഉൾപ്പെടുന്ന എഡിസൺ ടിഡി പോലുള്ള സിസ്റ്റങ്ങൾക്ക് സമാനമാണ്. യാത്രാ രേഖകൾ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകൾ കണ്ടെത്തുന്നതിനുമുള്ള
അത്യാധുനിക ഫ്ലാറ്റ് ഫോമാണ് ഇതെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പ്രസ്താവിച്ചു

ഈ സംവിധാനം രാജ്യത്തിന്റെ സുരക്ഷയും ഡിജിറ്റൽ സംവിധാന വേദിയും കൂടുതൽ മെച്ചപ്പെടുത്തുന്നു. അത് രംഗത്തെ യുഎഇയുടെ പ്രാദേശിക, അന്തർദേശീയ പ്രശസ്തിയെ കൂടുതൽ വെളിവാക്കുന്നു. കൃത്രിമ രേഖകളുടെ കണ്ടെത്തലുകൾക്ക് സഹായിക്കുന്ന ജിഡിആർഎഫ്എയുടെ കേന്ദ്രമാണ് “ഡോക്യുമെന്റ് ഇൻസ്പെക്ഷൻ സെന്റർ”. ഈ കേന്ദ്രം അന്താരാഷ്ട്ര അംഗീകാരമുള്ളതാണെന്നും, കെട്ടിചമച്ച ഏതു രേഖകളും അതിവേഗം തിരിച്ചറിയുവാനും “ഡോക്യുമെന്റ് ഇൻസ്പെക്ഷൻ സെന്റർ സഹായിക്കുന്നുയെന്ന് മേജർ ജനറൽ വെളിപ്പെടുത്തി

അധികൃതർ വിശദീകരിക്കുന്നു
ഈ മേഖലകളിൽ ജിഡിആർഎഫ്എയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി കൊണ്ട് രാജ്യത്തിന്റെ സുരക്ഷാ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച നൂതന പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ വകുപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.സിസ്റ്റത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും ഉത്ഘാടനം ചടങ്ങിൽ
അധികൃതർ വിശദീകരിച്ചു. ദുബായ് വിമാനത്താവളത്തിലുള്ള”ഡോക്യുമെന്റ് ഇൻസ്പെക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, മറ്റു പദ്ധതികളും അവതരിപ്പിക്കുയും ചെയ്തു